Friday, June 12, 2015

അധികാരികള്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുമ്പോള്‍


രണ്ടു പ്രാവശ്യം മുമ്പ് അപകടമുണ്ടായ    ചക്കരക്കല്‍ കുന്ന്‍ .. ടാക്സിസ്റ്റാണ്ട്പണിയാന്‍കുത്തനെഇടിക്കുമ്പോള്‍ ജെ‌സി‌ബിയടക്കം മറിഞ്ഞതായിരുന്നു .. അത് കഴിഞ്ഞ്,കഴിഞ്ഞ മഴക്കാലത്ത് പഞ്ചായത്ത് ബില്‍ഡിംഗിന് മുകളിലേയ്ക്ക് കുന്നിടിഞ്ഞു വീണു..പരമാവധി മണ്ണ് വില്‍ക്കാനായി 90 ഡിഗ്രിയില്‍ കുത്തനെയായിരുന്നു  അന്ന്‍ ഇടിച്ചിരുന്നത് .  പെട്ടെന്നിടിയുന്ന   ചേടിമണ്ണുള്ള പരിസ്ഥിതിലോലമായ ആ കുന്ന്‍ തീരെ ഇടിക്കാന്‍ പറ്റാത്തതാണ് .. 

ഇന്നലെ വീണ്ടും കുന്ന്‍ ഇടിഞ്ഞു ..സംഭവമറിഞ്ഞു വൈകുന്നേരം ഞങ്ങള്‍ പോയപ്പോള്‍ കുന്ന്‍  വലിയൊരു പാളി ഇടിഞ്ഞു വീണിരിക്കുന്നു.. അപ്പോഴും ഇടിഞ്ഞു കൊണ്ടിരിക്കുന്നു.വലിയൊരു കട്ട വന്‍ശബ്ദത്തോടേ കണ്‍മുന്നില്‍  ഇടിഞ്ഞു വീണു . ഒരു വീട് വീഴാനായി നില്‍ക്കുന്നു.  തൊട്ടു താഴെ  പണിതു തുടങ്ങിയ ഷോപ്പിംഗ് കൊമ്പ്ളാസ് കെട്ടിടത്തിനു മേലാണ് മണ്ണു വീണീരിക്കുന്നത്..വീടീന്ടെ കക്കൂസ്ടാങ്ക് വിണൂ കഴിഞ്ഞു.. മറ്റൊരു  വീടു കൂടി അപകടാവസ്ഥയിലാണ്. എന്നിട്ടും ഒരു വീട്ടുകാരേമാത്രം മാറ്റി.കുറച്ചു നാട്ടുകാര്‍  സംഭവ സ്ഥലത്തുണ്ട് ..പലരും  ഉറക്കെ  പാര്‍ട്ടി നേതാക്കളെയും പഞ്ചായത്ത് അധികാരികളെയും കുറ്റം പറയുന്നുണ്ട് .. ഭീകരമായിരുന്നു അവിടത്തെ കാഴ്ച ,.. മഴ അല്പ്പം നിന്നതിനാല്‍ ഇടിച്ചില്‍ കുറഞ്ഞു ..കേവലം ഒന്നര മണിക്കൂറോളം നല്ല മഴ പെയ്തതിന്റെ ഫലമാണീ ഇടിച്ചില്‍ ..ഇനി എത്രയേറെ പെയ്യാനിരിക്കുന്നു .കുന്നത്രയും ,ഒപ്പം മൂന്നു വീടുകളും മിക്കവാറും വീഴും .. 
  ബില്‍ഡിംഗ് പണി ഉച്ചക്ക് മതിയാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി .. രണ്ടു അന്യഭാഷാ തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടത്രേ . 

ഇനി ഈ കുന്നിടിക്കലിന്റെ പിറകില്‍ നടന്ന  കളികളെപ്പറ്റിയും, അധികൃതര്‍ ഒന്നടങ്കം ഒത്തു കളിച്ചപ്പോള്‍ഞങ്ങള്‍ അത്രയേറെ ശ്രമിച്ചിട്ടും അത് തടയാനകാഞ്ഞതിന്‍റെ വേദനയെപ്പറ്റിയും പറയാം .. മുമ്പ് ഇടിഞ്ഞു വീണ മണ്ണ്‍ അവിടെത്തന്നെ കിടക്കുകയായിരുന്നു .. അവിടെ മൂന്ന്‍ സ്ഥലമുടമകള്‍ ഉണ്ട് ..അവര്‍ക്ക് ഒരു ഷോപ്പിംഗ് കോപ്ലക്സ് പണിയണം.. പലര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും പഞ്ചായത്തുകാര്‍ക്കും, പണം കിട്ടുന്ന സംഭവമാണ്.. ഇതിനായി പഞ്ചായത്തധികൃതര്‍ അവിടെ , ഇടിഞ്ഞു വീണ മണ്ണ് മാറ്റി കുന്നിന് സംരക്ഷണ  ഭിത്തികെട്ടാന്‍  അനുവദിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ കളക്ടര്‍ ഉടന്‍ അനുവദിച്ചു ..അതു വളച്ചൊടിച്ച്  സെക്രട്ടറി മൂന്നു സ്വകാര്യവ്യക്തികള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ എത്ര വേണമെങ്കിലും മണ്ണ്‍ ഇടിച്ചു കടത്താന്‍ അനുവാദം നല്‍കി..ആ ഓര്‍ഡറിന്റെ കോപ്പി ഞങ്ങള്‍ കണ്ടിരുന്നു .. 18 അടിയിലധികം മണ്ണ് നീ ക്കാന്‍ അനുവദിയ്ക്കാന്‍  പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അധികാരമില്ല . ഇതൊന്നും തന്നെ റവന്യൂ ചുമതലയുള്ള വില്ലേജോഫീസര്‍ അറിഞ്ഞിട്ടുതന്നെയില്ല .. ഞങ്ങള്‍ വിളിച്ചപ്പോള്‍ സ്ഥലം സന്ദശിയ്ക്കാന്‍ വന്ന മേഡം തന്നെ പറഞ്ഞതാണ് ഇക്കാര്യം .ഇപ്പോഴവര്‍ സ്ഥലം മാറിപ്പോയി .മാറിയതോ മാറ്റിയതോ എന്നറിയില്ല . 

  അതിനു ശേഷം അവര്‍ പണി തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ പലരും പരാതി പറയാന്‍ തുടങ്ങി .ഷോപ്പിംഗ് കോംപ്ലക്സിന്റെ കാര്യം എങ്ങനേയോ പുറത്തറിഞ്ഞുപോയിരുന്നു.. ആദ്യം ഞങ്ങള്‍ രണ്ടുപേരും ചെന്ന്‍ അന്വേഷിച്ചു .. പഞ്ചായത്ത് ബില്‍ഡിംഗിന് ഒരിയ്ക്കലും പ്രശ്നമാകാത്ത ,18-20 മീറ്റര്‍ അപ്പുറത്തെ മരങ്ങള്‍ ഒക്കെ മുറിച്ചുമാറ്റി മണ്ണെടുക്കാനായി തയാറാക്കിയ കാഴ്ചയാണ് കണ്ടത് .. അതിന്‍റെ ഫോട്ടോ ഒക്കെ എടുത്തു ..പിന്നെ പരിസ്ഥിതിസമിതി ടീം പഠനം നടത്തി .. അന്നു തന്നെ പഞ്ചായത്ത് പ്രസിഡണ്ട് ,വില്ലേജാഫീസര്‍ എന്നിവര്‍ക്ക് പരാതി നല്കി ..പിറ്റേന്ന് കളക്ടര്‍ ശ്രീ ബാലകിരണിനെ നേരില്‍ക്കണ്ട് പരാതി നല്കുകയും ,അവിടെ കൂടുതല്‍ മണ്ണിടിയാതിരിക്കാന്‍  ചെയ്യേണ്ടത് എന്താണെന്ന് സ്കെച്ച് വരച്ചു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു ..ഇപ്പോള്‍ നടക്കുന്നതു കുന്നിടിച്ചു മണ്ണ് വില്‍ക്കാനുള്ള പരിപാടിയാണെന്നും അതിനു ശേഷം അവിടെ ബില്‍ഡിംഗ് വരുമെന്നും ഞങ്ങള്‍ കളക്ടറോട് പറഞ്ഞിരുന്നു ..കളക്ടര്‍ എല്ലാം അംഗീകരിച്ചപോലെ അഭിനയിക്കുകയും ഞങ്ങള്‍ പറഞ്ഞതുപോലെ 3 സ്റ്റെപ്പുകളാക്കി കുന്നിനെ സംരക്ഷിയ്ക്കുമെന്നും ഉറപ്പു തരികയും ചെയ്തു  .. 
പക്ഷേ അതൊന്നും നടന്നില്ല.. രാത്രിയും പകലും യാതൊരു നിയമമോ നിയന്ത്രണമോ ഇല്ലാതെ മണ്ണ് മാന്തി ,വി ല്‍പ്പന നടന്നു .. ഞങ്ങള്‍ പല പ്രാവശ്യം വില്ലേജോഫീസര്‍ , ആര്‍‌ഡി‌ഓ. താസില്‍ദാര്‍,കളക്ടര്‍ എന്നിവരെ നേരില്‍ കണ്ടും പരാതി പറഞ്ഞു..ആരും ഒന്നും  ചെവിക്കൊണ്ടില്ല ,,സ്ഥലം സന്ദര്‍ശിയ്ക്കാന്‍ തയ്യാറായില്ല ,മാത്രമല്ല ,ഹരിയും ഞാനും വേറെ വേറെ വിളിച്ച് പറഞ്ഞപ്പോള്‍ , ഈ കുന്നിന്‍റെ കാര്യം പറഞ്ഞു വിളിക്കുകയെ വേണ്ട ,ഞാന്‍ ഇതില്‍ ഇടപെടില്ല എന്നാണ് താസില്‍ദാര്‍ ശ്രീ .ഗോപിനാഥന്‍ പറഞ്ഞത് .. രാത്രി നടക്കുന്ന പണിയുടെ ഫോട്ടോ സഹിതം കളക്ടര്‍ക്ക് അയച്ചപ്പോള്‍ ഒരു ദിവസം രാത്രിയിലെ പണി നിര്‍ത്തി വയ്പ്പിച്ചു ,പിന്നെയതും നിര്‍ബാധം തുടര്‍ന്നു.. അങ്ങിനെ രാത്രി പണിതവര്‍ ഉറക്കച്ചടവില്‍ വണ്ടിയോടിച്ചാണ്
അതിരാവിലെ നടക്കാന്‍ പോയ രണ്ടു സ്ത്രീകളെ കൊന്നത് ..  
മോണിറ്ററിംഗ് ചെയ്യണം ,അനധികൃതപ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും  കേള്‍ക്കാത്ത കളക്ടര്‍ ,ഒടുവില്‍ മണ്ണെടുപ്പിന്‍റെ ഭീകരമായ ഫോട്ടോകളുമായി ഞങ്ങള്‍ കാണാന്‍ പോയപ്പോഴാണ്  തെറ്റു പറ്റിയതായി സമ്മതിച്ചത് ... 


കളക്ടറുടെ  ഒറ്റ ഉത്തരവിന്റെ മറവിലാണ്

ഇതത്രയും നടന്നത് .. അതുകൊണ്ട് മാത്രമാണ് പരിസ്ഥിതിസമിതിയ്ക്ക് അത് തടയാന്‍ പറ്റാതായതും..പരമാവധി ഫൈന്‍ അടിപ്പിക്കും എന്നാണ് കളക്ടര്‍ പറഞ്ഞത് . എന്നിട്ടെന്ത് ..ജലദൌര്‍ലഭ്യം അനുഭവിയ്കുന്ന ചക്കരക്കല്ലുകാര്‍ക്ക് അവരുടെ കുന്നിനെ തിരിച്ചുനല്‍കാന്‍ അനാസ്ഥ കാട്ടിയ ഈ ഉദ്യോഗസ്ഥര്‍ക്ക് സാധിയ്ക്കുമോ ? വരാനിരിയ്ക്കുന്ന വലിയ ദുരന്തം തടയാന്‍ അവര്‍ക്കാകുമോ ? .. 

ഇടയ്ക്കു കനത്ത മഴ പെയ്യുന്നുണ്ട് ..ഇന്ന് പെയ്ത മഴയില്‍ വീണ്ടും ഇടിഞ്ഞുകൊണ്ടിരിയ്ക്കുകയാണ്.. അവിടെ ഒരു പ്രോഗ്രാം വച്ച് ഞങ്ങള്‍ എല്ലാം നാട്ടുകാരോട് വിശദീകരിയ്ക്കുന്നുണ്ട്.. ഇത്രയും കുന്നിടിച്ചത് തടയാന്‍ നിങ്ങളെന്തെ വന്നില്ല എന്ന്‍ ഒന്നുമറിയാത്ത പലരും കുറ്റപ്പെടുത്തുന്നുണ്ട് .. അവര്‍ കാര്യം അറിയണം .എന്നു മാത്രമല്ല അവിടന്നും ഇനി മണ്ണ് മാറ്റാനോ കെട്ടിടം പണിയാനോ അനുവദിയ്ക്കില്ല .സമരം നടത്താനാണ് പരിസ്ഥിതി സമിതി ഉദ്ദേശിയ്ക്കുന്നത്..ഒപ്പം ഇതിന് പിറകില്‍ നടന്ന അഴിമതികള്‍ പുറത്തുകൊണ്ടുവരികയും വേണം .. 




Friday, June 5, 2015

കൃഷി ആരോഗ്യത്തിലേയ്ക്കുള്ള ചവിട്ടുപടിയാണ്..


..

മൂന്നുമാസത്തെ കഠിനമായ പ്രയത്നങ്ങള്‍ .രാവിലെയ് വൈകുന്നേരവുമായി  ,മിക്കവാറും ഒഴിവാകാനാകാത്ത ചില പരിപാടികള്‍ മാത്രം ചെയ്തുകൊണ്ട് ,ദിവസവും 4-5 മണിക്കൂറുകള്‍ അദ്ധ്വാനിച്ചതിന്റെ ഫലമായി വയലിനെ ഒരു വിധം വയലാക്കി മാറ്റി .. അടുത്ത വര്‍ഷമാകുമ്പോഴേ ശരിക്കും വയലാകൂ ,, പച്ചക്കറികള്‍,വാഴകള്‍ ,പൂച്ചെടികള്‍ ..ഒടുവില്‍ നെല്‍വിത്തുകളും .. ഈ വര്ഷം എല്ലാം പരീക്ഷണങ്ങള്‍ആണ്.. അനാവശ്യ ചാലുകള്‍ കളകള്‍ കൊത്തിയിട്ട് നികത്തി .അടഞ്ഞ ചാലുകള്‍ ശരിയാക്കി നെല്ലിനായി   8 പാടങ്ങളാണ് പണിതത് .. മേയ്31, ജൂണ്‍ 1,2 ദിവസങ്ങളിലായി കട്ടയുടച്ച് ,കളനീക്കി ഒരുവിധം നിരപ്പാക്കിയ പാടങ്ങളില്‍ വിത്തിട്ടു .. കൈക്കോട്ടും ചെറിയ കൈപ്പിക്കാസുമാണ് ഇതിനായി ഉപയോഗിച്ചത് .. കൃഷി ഒരു ധ്യാനമാണെന്നും മണ്ണും മനസ്സും പിന്നെല്ലാ ജീവികളുമായുള്ള ആത്മബന്ധമാണ് കൃഷിയെ വിജയിപ്പിക്കുന്നത് എന്ന മന്നറിവു നേടിയതിനാല്‍ ,പണിയുന്നതിന്റെ ആഹ്ലാദവും ഞങ്ങള്‍ രണ്ടുപേരും മറ്റാര്‍ക്കും വീതിക്കാതെ ചെയ്തു .. 

ഇപ്പോള്‍ അഭിമാനമുണ്ട് .. മനസ്സുറച്ചാല്‍ ആര്‍ക്കും എന്തും ചെയ്യാനാകും .. തൊട്ടാവാടികള്‍ വിരലുകളെ കീറിമുറിച്ചിട്ടും , കളകളുടെ കറയും വല്ലാതെ ചൊറിയുന്ന അലര്‍ജ്ജിയും ഒക്കെയുണ്ടായിട്ടും പിന്‍മാറിയില്ല .. 3 വയലുകളില്‍ തവളക്കണ്ണനും ,രണ്ടെണ്ണത്തില്‍ പൊന്നാര്യനും ഓരോന്നില്‍ ഗന്ധകശാല ,കുഞ്ഞിനെല്ല് ,തൊണ്ണൂരാന്‍ എന്നിവയും നുരി വച്ചു.കളകള്‍ ധാരാളമായി പൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കയര്‍ കെട്ടി .അല്പ്പം അകലത്തില്‍ തന്നെ  ചാലു കീറിയാണ്  നുരി വച്ചത് .. ഇവിടെ യോജിച്ച  വിത്തുകള്‍ കണ്ടെത്തി ,പറ്റാത്തവ അടുത്ത വര്ഷം മാറ്റും .. ബസുമതി ,ചുവന്ന കയമ എന്നീ വിത്തുകളും വളരെ കുറച്ചു കിട്ടിയിട്ടുണ്ട് ..വന്‍പയര്‍ ഉള്ള ഒരു പാടം വൃത്തിയാക്കി അവയും നടണം..വിത്തിട്ട് കുരവയിട്ട് മണിനെയും വിത്തിനെയും ഉണര്‍ത്തി .. അര്‍പ്പോ .ഈര്‍റോ ......ഇപ്രാവശ്യം ഞങ്ങള്‍ തനിച്ചു ചെയ്തു ,അടുത്ത വര്ഷം ഇതില്‍ കൂട്ടക്കാരെയും പങ്കാളികളാക്കാം 
മഴ ഞങ്ങളെ ചതിച്ചില്ല .വിത്തിടുമ്പോള്‍ തന്നെ അടക്കാനാകാത്ത ആഹ്ലാടംപോലെ ചാറ്റല്‍മഴ ഓടിപ്പാഞ്ഞുവന്ന് ചെറുതായി നനച്ച് തന്നു ..വിളവു മോശമാകാനിടയില്ല എന്ന്‍ മനസ്സ് പറയുന്നു ..പ്രകൃതിക്കൊപ്പം നമ്മള്‍ നിന്നാല്‍ നമ്മള്‍ക്കൊപ്പം നില്‍ക്കാതിരിക്കാന്‍ പ്രകൃതിയ്ക്കാകില്ലല്ലോ ..