Thursday, January 12, 2012

ഗ്രാമങ്ങള്‍ നഗരവാസികളുടെ കുപ്പത്തൊട്ടികളോ?

ബ്ലോഗിന്‍റെ തലക്കെട്ട് ഇങ്ങനെ എഴുതാന്‍ കാരണം, ഇവിടെ കണ്ണൂര്‍ ജില്ലയിലെ രണ്ടു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകളാണ്..നഗരവാസികളുടെ മാലിന്യമത്രയും പേറാന്‍ വിധിയ്ക്കപ്പെട്ട  പെട്ടിപ്പാലവും ചേലോറയുമാണ് ആ സ്ഥ ലങ്ങള്‍ ... ഇതില്‍ 60 വര്‍ഷത്തിലേറെയായി മാലിന്യം കൊണ്ടുവന്ന് കുന്നുകൂട്ടിയ ചേലോറയിലെ ചില ദൃശ്യങ്ങള്‍ നിങ്ങളും കണ്ടുനോക്കൂ.... 



തൊക്കെ 28 ഏക്കറോളം  വരുന്ന ചേലോറ ട്രഞ്ചിംഗ് ഗ്രൌണ്ടിലെ ചില കാഴ്ചകള്‍ മാത്രം..  കക്കൂസ്, ആശുപത്രി, ഹോട്ടല്‍ ഗാര്‍ഹിക  മാലിന്യങ്ങളത്രയും  അതേപടി ഈ  സ്ഥ ലത്ത് കൊണ്ട്വന്ന്‍  അട്ടിയിടുന്നതത്രേ ഈ ശാസ്ത്രപുരോഗതിയുടെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്ന      കാലത്തും മാലിന്യസംസ്ക്കരണം!.












   താ മറ്റു  ചില കാഴ്ചകള്‍ കൂടീ.ഇതും നടക്കുന്നതു കേരളത്തിലെ ഒരു ഗ്രാമത്തില്‍ തന്നെയാണേ.. ഒന്നും ഗതിയില്ലാത്ത പട്ടിണിപ്പാവങ്ങളെക്കൊണ്ട്  ജോലി എന്ന വ്യാജേന ദിവസങ്ങള്‍ പഴക്കമുള്ള മാലിന്യക്കൂമ്പാരത്തില്‍ നിന്നും  പ്ലാസ്റ്റിക്ക്  വേര്‍തിരിയ്ക്കുകയാണ് !..യാതൊരു മനുഷ്യാവകാശങ്ങളും ഈ പാവങ്ങള്‍ക്കില്ലേ?. 

 മാലിന്യ സംസ്കരണത്തിന്  ഏറ്റവും ലളിതവും അപകടരഹിതവുമായ , എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ഉള്ളപ്പോഴാണ് നഗരസഭകള്‍ ഈ കാട്ടാളത്തങ്ങള്‍ തുടരുന്നത്. ഇപ്പോള്‍ വീടുകളില്‍ വയ്ക്കാവുന്ന രണ്ടരക്കിലോ വേസ്റ്റ് ഉപയോഗിച്ചാല്‍ ഒരു മണിക്കൂര്‍ കത്തിക്കാന്‍ മാത്രം ബയോഗ്യാസ് തരുന്നതുമുതല്‍ അങ്ങോട്ട് എത്ര വലുപ്പത്തില്‍ വേണമെങ്കിലും ഫൈബര്‍ഗ്ലാസുകൊണ്ടുള്ള പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍ കിട്ടാനുണ്ട്. ഇത് സ്ഥാപനങ്ങളിലും വയ്ക്കാം . അല്ലെങ്കില്‍  കുറെ സ്ഥാപനങ്ങള്‍ക്കായി വലിയ ഒരു ടാങ്ക് വയ്ക്കാം. ഏറ്റവും ചെറുതിന് 5000 രൂപ ഗവര്‍മെന്‍റ് സബ്സിഡി കഴിഞ്ഞല്‍  7000 രൂപയോളമേ ചെലവ് വരൂ ... ഒന്നാം തരം വളം,പാചക ഇന്ധനം ,അത്യാവശ്യം ലൈറ്റുകള്‍ തെളിയിക്കാം ഇതൊക്കെ ലഭിയ്ക്കുന്ന ഈ എളുപ്പവഴി ഉണ്ടായിട്ടും എന്തേ നഗരസഭകള്‍ ഇത് നടപ്പിലാക്കുന്നില്ല? 
 രണ്ടരക്കിലോഗ്രാം അവശിഷ്ടങ്ങള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന പ്ലാന്‍റ് 
പ്ലാസ്റ്റിക്ക് മാത്രമായിരിയ്ക്കും അല്പ്പം പ്രശ്നം സൃഷ്ടിയ്ക്കുക. അതിനായി ഉറവിടങ്ങളില്‍ വച്ച് തന്നെ പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും വെവ്വേറെ ശേഖരിയ്ക്കാനുള്ള സംവിധാനം ഒരുക്കുക.പ്ലാസ്റ്റിക്ക് റീസൈക്ലിംങ്ങിനായി  തത്ക്കാലം അയയ്ക്കുക. ഉപയോഗം പരിമിതപ്പെടുത്താന്‍ ബദല്‍ മാര്‍ഗ്ഗങ്ങളും കര്‍ക്കശമായ നിയമങ്ങളും നടപ്പിലാക്കുക...
ചേലോറയിലും മറ്റും  നാട്ടുകാര്‍ ശുദ്ധജലം നഷ്ടപ്പെട്ടും ആരോഗ്യം നശിച്ചും യാതൊരു ഗതിയും കാണാതെ സമരം ചെയ്യുമ്പോഴും അവരോടു നഗരസഭകള്‍ ഹുങ്കുമാത്രം കാണിയ്ക്കുകയാണ് .. മാലിന്യ നിര്‍മ്മാജനത്തെപ്പറ്റി മാര്‍ഗ്ഗനിര്‍ദേശം കൊടുക്കാന്‍ ചെന്ന കണ്ണൂര്‍ ജില്ലാ പരിസ്ഥിതി  സമിതി പ്രവര്‍ത്തകരോട് നഗരമാതാവ് ശ്രീമതി ശ്രീജ പറഞ്ഞത് അവര്‍ ചേലോറയെ നഗര സഭയോടു കൂട്ടീച്ചേര്‍ ത്തു  ,അവിടെത്തന്നെ മാലിന്യം തുടര്‍ന്നും നിക്ഷേപിയ്ക്കും എന്നാണ്!... അമ്മമാര്‍ തങ്ങളുടെ മക്കള്‍ക്ക് നല്ല വെള്ളം കൊടുക്കാനാകാതെ സമരം ചെയ്യുമ്പോഴാണ് മറ്റൊരു സ്ത്രീ ഇങ്ങനെ പ്രഖ്യാപിച്ചത്... അവര്‍ അമ്മയല്ലെന്നുണ്ടോ?... 
തൊന്നും പോരാഞ്ഞിട്ടു ,സമരപ്പന്തലിലേയ്ക്ക് മാലിന്യവണ്ടി ഇടിച്ചു കയറ്റി ആള്‍ക്കാരെ കൊല്ലാനും ശ്രമം നടത്തി.. ചേലോറയിലെ അമ്മമാര്‍ ഇതിന് ശക്തമായ മറുപടി കൊടുത്തു കഴിഞ്ഞു.... അധികാരി വര്‍ഗ്ഗത്തിന്‍റെ  ഇത്തരം ഹുങ്കുകള്‍ ഇനിയും വിലപ്പോവില്ലെന്ന് എന്നാണിത്തരക്കാര്‍ മനസ്സിലാക്കുക...