Wednesday, July 8, 2015

മരമാണോ കുറ്റവാളി?




റോഡരികില്‍ നടേണ്ടത് എങ്ങനെയുള്ള മരങ്ങളാണ്? പെട്ടെന്ന് മറിഞ്ഞുവീഴുകയും കൊമ്പുകള്‍ പൊട്ടുകയും ചെയ്യുന്ന മെയ്ഫ്ളവരാണോ ..നല്ല തായ് വേരുള്ള ,പെട്ടെന്ന് പൊട്ടാത്തയിനം മരങ്ങളാണോ ?.. മരങ്ങള്‍ നട്ടാല്‍ അവയിലെ ഉത്തരവാദിത്തം തീര്‍ന്നോ ? അവയ്ക്കു അസുഖങ്ങളോ കേടുപാടുകളോ വരുന്നുണ്ടോ എന്ന്‍ യഥാസമയം അന്വേഷിയ്ക്കണ്ടെ?.. ഉണങ്ങിയ മരങ്ങളും ഉണങ്ങിയ കൊമ്പുകളുമൊക്കെ യഥാസമയം മുറിച്ചുമാറ്റാണ്ടെ ? ... മഴക്കാലം തുടങ്ങുമ്പോള്‍ പ്രത്യേകിച്ചും ,  മരങ്ങളുടെ അവസ്ഥയെന്തെന്ന് നോക്കി ,അപകടാവസ്ഥയിലുള്ളവയില്‍ വേണ്ട നടപടികള്‍ എടുക്കണ്ടെ .. കോതമംഗലത്ത് അങ്ങനെയൊരു മരം മുറിക്കാതിരുന്നതല്ലേ പിഞ്ചു കുഞ്ഞുങ്ങള്‍ മരിക്കാനിടയായ അപകടം വരുത്തിയത്.. ഇതില്‍ കുറ്റംചെയ്തത് മരമല്ലല്ലോ? വേണ്ട ട്രീ മാനേജുമെന്‍റ് നടത്താത്ത അധികാരികളല്ലെ ?... 

അവസരം കാത്തിരുന്ന ലോബികള്‍ സട കുടഞ്ഞു ,ഉണര്‍ന്ന്  മുതലാക്കുകയാണ്..  ചുളു വിലയ്ക്ക്   തടി ലേലം കൊള്ളാന്‍ വമ്പന്‍മാരുടെ ബിനാമികള്‍ , കടയുടെ കാഴ്ച മറയാതിരിക്കാര്‍ രസം കുത്തി വച്ചും തീയിട്ടും പിന്നെ രാത്രിയുടെ മറവില്‍ മരം മുറിച്ചും അഴിഞ്ഞാടിയ കടയുടമകള്‍ , ..ഇപ്പോഴാണെങ്കില്‍ മരം മുറിക്കാര്‍ക്ക് മറ്റൊരു സുവര്‍ണ്ണാവസരം കൂടി ... മരം മുറിച്ചുമാറ്റാന്‍ പണം ഇങ്ങോട്ട് കിട്ടും .. 40000 മുതല്‍ 100000 വരെ കിട്ടണം എന്നും പറഞ്ഞു ഒരു നഗര സഭ അപേക്ഷ കൊടുത്തത്രേ മരം മുറിക്കാനാണേ... 

മരം ചെയ്ത കുറ്റമെന്ത്.. എല്ലാം നല്കി ,തണലും  തണുപ്പും ജീവവായുവും ,അന്നവും മണ്ണിന്റെയുര്‍വ്വരതയും കുടിനീരും ... മരമില്ലെങ്കിലീ മണ്ണില്‍ ജീവന്‍റെ സ്പന്ദനം തന്നെ നിലക്കില്ലേ .... കാര്‍ബണ്‍ മോണോക്സൈടും  മറ്റനേകം വിഷവാതകങ്ങളും പൊടിയും ചൂടും  നിറഞ്ഞ്, ഓക്സിജന്‍ കുറഞ്ഞു കുറഞ്ഞ് റോഡുവക്കില്‍, നഗരങ്ങളില്‍ മനുഷ്യജീവിതങ്ങള്‍ വീര്‍പ്പുമുട്ടുമ്പോള്‍ ,കണ്ണിലെ കൃഷ്ണ മണിപോലെ കാക്കേണ്ട മരങ്ങളെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ മുറിച്ചുതള്ളിക്കൊണ്ടിരിക്കുന്നത് .. . മണ്ട ശിരോമണികളായ ചില അധികാരികള്‍ ഉടന്‍ മരങ്ങളുടെ ലിസ്റ്റ് നല്‍കണമെന്നും ഇനി എന്തെങ്കിലും അപകടമുണ്ടായാല്‍ അവര്‍ക്ക് നടപടി നേരിടേണ്ടി വരുമെന്നും  കിഴുദ്യോഗസ്ഥര്‍ക്ക് ഉത്തരവിട്ടിരിയ്ക്കുന്നു .. പേടിച്ച് ലിസ്റ്റ് നല്‍കുകയാണ് അവര്‍ ..ഒരിയ്ക്കലും പൊട്ടാനോ വീഴാനോ ഇടയില്ലാത്ത ആയിരക്കണക്കിന് മരങ്ങളാണ് മുറിയാന്‍ പോകുന്നത് .. അഞ്ചാറു വിലയേറിയ ജീവനുകള്‍ പൊലിഞ്ഞതിനാല്‍ ഇതെല്ലാം കണ്ടിട്ടും ഒന്നും മിണ്ടാതെ ഗതികേടിലായിരിക്കുകയാണ് സുമനസ്സുകളും .

പക്ഷേ ,മിണ്ടാതിരികാനാവില്ല ,ഞങ്ങള്‍ക്ക്..കണ്ണുര്‍ജില്ലാ പരിസ്ഥിതി  സമിതിയ്ക്ക് ... ഭരണകൂടം നടത്തുന്ന,  മരപ്പേടിയുണ്ടാക്കി മരം മുറിപ്പിക്കലിനെതിനെ സമിതി ഏകദിന പ്രതിഷേധ ബോധവല്‍ക്കരണ ഉപവാസം നടത്തി .. കടയുടമകളുടെ  തീയിടലിനെ അതിജീവിച്ച് , ബസ്റ്റാണ്ട് പരിസരത്ത് സ്റ്റേഡിയം കോര്‍ണറില്‍  തണലും തണുപ്പും പടര്‍ത്തി ഒരു ദേവദൂത നെപ്പോലെ നില്‍ക്കുന്ന മഴമരത്തിന്‍റെ ചുവട്ടില്‍ ,അല്പ്പം മഴയൊക്കെ ഉണ്ടായിട്ടും പന്തല്‍  കെട്ടാതെ ,കുറച്ചു കസേരകളുമിട്ട് ,ഞങ്ങള്‍ കുറച്ചുപേര്‍ ഉപവാസമിരുന്നു..കിളികളുടെ ചേക്കേറലും കൂടുകെട്ടലുമുള്ള മരമായതിനാല്‍ ആല്‍പ്പം കാഷ്ടമൊക്കെ ദേഹത്തുവീണു .. അല്‍പം കവിതാ ലാപനം നടന്നു ..സുഗതകുമാരിയുടെ മരത്തിന്  സ്തു തിയും പാടി ... അന്ധരായ അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ ഒരു ചെറുശ്രമം .... മനുഷ്യര്‍ക്കും മണ്ണിലെ ജീവജാലങ്ങള്ക്കും ഏകാഭയമായ വരവൃക്ഷങ്ങള്‍ കാക്കാനൊരു മൌന പ്രാര്‍ഥനയുമായിരുന്നു ഈ ഉപവാസം .. കേരളം മുഴുവന്‍ ആളുകള്‍ ഇനിയി കൊള്ളരുതായ്മയ്ക്കേതിരെ പ്രതികരിയ്ക്കട്ടെ ..പ്രതിരോധവുമായി പ്രതിഷേധവുമായി ,മരങ്ങളെ മഴുത്തലകളില്‍ നിന്നും രക്ഷിയ്കാനായി മുന്നോട്ടുവരട്ടെ ..അപകടാവസ്ഥയിലുള്ള മരങ്ങളും ഉണങ്ങിയ കൊമ്പുക  ളും മാത്രം മുറിച്ചു നീക്കിക്കൊള്ളട്ടെ .. മറക്കാതിരിക്കാം മരങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ ..കാക്കാമവയെ  കണ്ണിലെ കൃഷ്ണ മണിപോലെ.... 

1 comment:

  1. നല്ല തക്കം. മരങ്ങളെല്ലാം നിരത്തി വെട്ടാന്‍ ഇതുപ്പോലൊരവസരം ഇനി വരില്ല

    ReplyDelete